എല്ലാം ബക്കാഡിക്ക് വേണ്ടി’, സർക്കാരിനെതിരെ ഗുരുതര അഴിമതിആരോപണമുയർത്തി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ വീര്യം
കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിളവെന്ന മുഖ്യമന്ത്രി
വി ഡി സതീശന്റെ നിർദ്ദേശത്തിന് പിന്നിൽ
അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി
വിജയൻ. വിഷയത്തിൽ പ്രതിപക്ഷം നൽകിയ
അടിയന്തര പ്രമേയ നോട്ടിസുമായി ബന്ധപ്പെട്ട്
നിയമസഭയിൽ പ്രസംഗിക്കവൈയാണ് പിണറായി,
അഴിമതി ആരോപണം ഉയർത്തിയത്. ഒരു സ്വകാര്യ
മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള
ശ്രമമെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്.
ഇതിനായി ബജറ്റിൽ നികുതി നിർദേശം
തിരുകികയറ്റുകയാണ് ചെയ്‌തിരിക്കുന്നത്. പുതിയ
നികുതി നിർദ്ദേശം ആലോചിച്ചില്ല എന്നാണ് ബജറ്റ്
ഷെഡ്യൂളിൽ മനസിലാകുന്നതെന്നും പിണറായി
ചൂണ്ടിക്കാട്ടി. സ്വകാര്യ മദ്യ കമ്പനിക്ക് അമിത ലാഭം
കൊയ്യാനുള്ള അവസരമാണ് ഇതിലൂടെ ഉണ്ടാകുക.
അതാണ് ഗൗരവമുള്ള സംഗതിയെന്നും പ്രതിപക്ഷ
നേതാവ് അഭിപ്രായപ്പെട്ടു. കർണാടകയിലെ മദ്യ
കമ്പനിക്ക് വേണ്ടിയാണ് ഈ നീക്കം. സ്വകാര്യ മദ്യ
കമ്പനിയായ ബക്കാഡിക്ക് വേണ്ടിയുള്ള നീക്കമാണ്
നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
നികുതി കുറക്കുന്നത് ബെക്കാഡിക്ക്
വേണ്ടിയാണെന്നും പിണറായി അഭിപ്രായപ്പെട്ടു.
2023 ലാണ് ബക്കാഡി കമ്പനി സംസ്ഥാന നികുതി വകുപ്പിന് അപേക്ഷ നൽകിയത്. കഴിഞ്ഞ സർക്കാർ ഇക്കാര്യത്തിൽ തിടുക്കപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചില്ല. എന്നാൽ പുതിയ സർക്കാർ അധികാരമേറ്റ ശേഷം ശരവേഗത്തിൽ ഫയൽ നീക്കമുണ്ടായി. ഏഴ് ഉദ്യോസ്ഥർ ശര വേഗതയിൽ ഫയൽ കണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി. പുതിയ സർക്കാർ വന്ന ശേഷം ഫയൽ നീക്കത്തിലുണ്ടായത് അസാധാരണ വേഗമാണെന്നും പ്രതിപക്ഷ നേതാവ് വിവരിച്ചു.
