കുട്ടികളുടെ ബാഗ് പരിശോധിക്കരുതെന്ന ബാലാവകാശ കമ്മീഷൻ നിർദേശം തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: കുട്ടികളുടെ ബാഗ് പരിശോധിക്കരുതെന്ന ബാലാവകാശ കമ്മീഷൻ നിർദേശം തള്ളി മുഖ്യമന്ത്രി. വിദ്യാർഥികൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്നോ കൈവശം വയ്ക്കുന്നുണ്ടെന്നോ തോന്നിയാൽ അധ്യാപകർ ബാഗ് പരിശോധിക്കണം. അതിൽ ഒരു മടിയും കാണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരെങ്കിലും വ്യാജ പരാതിയിൽ കുടുക്കുമെന്ന ഭയം വേണ്ടെന്നും ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കണം. സമ്പൂർണ്ണ ലഹരി മുക്ത കുടുംബം ആണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാർഥികളുടെ ബാഗ് അധ്യാപകർ പരിശോധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ബാഗ് പരിശോധിക്കാതെ ഇരിക്കുന്നത് ദോഷം ചെയ്യുമെന്ന് അധ്യാപക സംഘടനകൾ അടക്കം വ്യക്തം ആക്കിയിരുന്നു.