ബത്തേരി ടൗണില്‍ ജൂണ്‍ ഒന്നുമുതല്‍ ഗതാഗതപരിഷ്‌കാരം; മേയ് 21 മുതല്‍ 31 വരെ ട്രയല്‍റണ്‍.
സുല്‍ത്താൻബത്തേരി (വയനാട്): ടൗണിലെ ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിനും വാഹനപാർക്കിങ് അടക്കമുള്ള സൗകര്യങ്ങള്‍ക്കുമായി ജൂണ്‍ ഒന്നുമുതല്‍ ടൗണില്‍ ഗതാഗതപരിഷ്കാരം നടപ്പാക്കും.പരിഷ്കാരങ്ങളുടെ ട്രയല്‍ റണ്‍ ഈ മാസം 21 മുതല്‍ 31 വരെ നടത്താനും ഗതാഗത ഉപദേശകസമിതി യോഗം തീരുമാനിച്ചു. നഗരസഭാധ്യക്ഷൻ ടി.കെ. രമേശിന്റെ അധ്യക്ഷതയില്‍ച്ചേർന്ന യോഗത്തിലാണ് 58 പുതിയ തീരുമാനങ്ങളോടെ പരിഷ്കാരം നടപ്പാക്കുന്നത്. ട്രാഫിക് എസ്‌ഐ, ജോയിന്റ് ആർടിഒ, പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥർ, കെഎസ്‌ഇബി ഉദ്യോഗസ്ഥർ, രാഷ്ട്രീയപ്പാർട്ടി നേതാക്കള്‍, വ്യാപാരിപ്രതിനിധികള്‍, നഗരസഭാ സെക്രട്ടറി, പൊതുമരാമത്ത് സ്ഥിരംസമിതിയധ്യക്ഷൻ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.യോഗ തീരുമാനങ്ങള്‍ദീർഘകാലാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കും. ചുങ്കത്തെ സ്റ്റാർ കിച്ചണിന്റെ മുന്നിലെ ബസ്സ്റ്റോപ്പ് മുന്നോട്ടുനീക്കി ട്രാക്ടർ സ്റ്റാൻഡിന്റെ ഭാഗത്തേക്ക് മാറ്റും. ഓട്ടോറിക്ഷകള്‍ക്ക് സ്റ്റിക്കർ നല്‍കുന്നതിന് കോഡിനേഷൻ കമ്മിറ്റി വിളിക്കും. ടിപ്പർ വാഹനങ്ങളുടെ നിയന്ത്രണം ഒരു മണിക്കൂറാക്കും. വാഹനപാർക്കിങ് കൃത്യമായി നടപ്പാക്കും. പോലീസ് സ്റ്റേഷൻ റോഡ് തുടക്കഭാഗത്ത് നോ പാർക്കിങ് ബോർഡ് സ്ഥാപിക്കും. പാർക്കിങ് സ്ഥലങ്ങളില്‍ ലൈനുകള്‍ വരച്ചിടും.ബീനാച്ചിമുതല്‍ ടെക്നിക്കല്‍ സ്കൂള്‍വരെയും കോട്ടക്കുന്നുമുതല്‍ ഗാരേജുവരെയും ചുങ്കംമുതല്‍ ബ്ലോക്ക് ഓഫീസുവരെയും തെരുവോരക്കച്ചവടം നിരോധിക്കും. ലുലുമുതല്‍ ബീനാച്ചിവരെ ട്രാഫിക് സംവിധാനമേർപ്പെടുത്തും.പോലീസ് എയ്ഡ് പോസ്റ്റ് പഴയ ബസ്സ്റ്റാൻഡില്‍ സ്ഥാപിക്കും. ഗാന്ധി ജങ്ഷൻ വണ്‍വേ തിരിയുന്നതിന്റെ ഇടതുവശം ഇരുചക്ര പാർക്കിങ്. കോടതിക്കുമുൻപിലും താലൂക്കാശുപത്രി, ഡബ്ല്യുഎംഒ റോഡ് എന്നിവയുടെയും ഇരുവശങ്ങളിലും നോ പാർക്കിങ്. ഇഖ്റ ആശുപത്രിക്കുമുന്നിലെ ഓട്ടോസ്റ്റാൻഡ് കുറച്ചുപിന്നിലേക്കാക്കും. മാഞ്ഞുതുടങ്ങിയ സൂചനാബോർഡുകള്‍ പുനഃസ്ഥാപിക്കും. ചുള്ളിയോട് റോഡിലെ ബസ് ബേ ഗാന്ധി ജങ്ഷനുസമീപത്തേക്ക് മാറ്റും. ഇവിടെയുള്ള ഗുഡ്സ് ഓട്ടോറിക്ഷകള്‍ തെക്കുവശത്തേക്ക് മാറ്റിസ്ഥാപിക്കും. കാർഷികവികസന ബാങ്കിനപ്പുറം സ്വകാര്യബസുകള്‍ നിർത്തിയിടുന്നതിന് സൂചനാബോർഡ് സ്ഥാപിക്കും.അസംപ്ഷൻ ആശുപത്രിക്കുമുന്നിലെ ആംബുലൻസ് പാർക്കിങ് വില്ലേജ് ഓഫീസിനടുത്ത് വെള്ളിമൂങ്ങ പാർക്കിലേക്കും വെള്ളിമൂങ്ങ വാഹനങ്ങള്‍ അസംപ്ഷൻ ജങ്ഷൻ സീബ്രാലൈൻ കഴിഞ്ഞ് പിന്നിലേക്കും പാർക്ക് ചെയ്യാം. ജെറ്റ് പാർക്ക്, എസ്ബിഐ തുടങ്ങിയ ഭാഗത്തേക്കുള്ള ബൈറോഡുകളില്‍ നോ പാർക്കിങ്. പഴയ ബസ്സ്റ്റാൻഡില്‍ ബസുകള്‍ നിർത്തിയിടാൻ ട്രാക്ക് വരയ്ക്കും. ഫോർ വീല്‍ പാർക്കുകളിലും സ്ഥലം മാർക്കുചെയ്യും. ട്രാഫിക് ജങ്ഷൻമുതല്‍ ഗാന്ധി ജങ്ഷൻ പടിഞ്ഞാറുവശത്ത് ഫോർവീലറുകള്‍ ഒറ്റവരിയായി പാർക്കുചെയ്യാം. പഴയ സ്റ്റാൻഡിനുമുന്നിലെ സീബ്രാലൈൻ രണ്ടുവഴികളുടെയും നടുവിലേക്കുമാറ്റും. ടൗണില്‍ വാഹനം നിർത്തിയിടുന്നതിനുള്ള പരിധി ഒരുമണിക്കൂറാക്കും. നഗരസഭാ ഓഫീസിനുമുന്നിലെ രണ്ട് സീബ്രാവരകള്‍ ഒന്നാക്കും. നഗരസഭാ ഓഫീസിനുമുന്നില്‍ ബസ് ബേ മുതല്‍ റോഡിന്റെ പടിഞ്ഞാറുഭാഗം, റോഡിന്റെ വടക്കുഭാഗം എന്നിവിടങ്ങളില്‍ നാല്, രണ്ട് ചക്രവാഹന പാർക്കിങ്. അസംപ്ഷൻ ആശുപത്രിക്കുസമീപത്തെ വാഹനപാർക്കിങ് ഒഴിവാക്കും.ഗാന്ധി ജങ്ഷനില്‍ ചുള്ളിയോട് റോഡില്‍ ഇരുവശത്തും ബസ്ബേ. ചുങ്കം ബസ് ബേയിലും മുൻസിപ്പാലിറ്റി ബസ്ബേയിലും ഡെലിനേറ്ററുകള്‍ സ്ഥാപിക്കും. ചുങ്കം ഓട്ടോസ്റ്റാൻഡ് കഴിഞ്ഞ് റോഡിന് വടക്കുഭാഗം മത്തായീസ് ബേക്കറിവരെ നോ പാർക്കിങ്. ബീനാച്ചി സ്കൂളിനുസമീപം സോണ്‍ സിഗ്നല്‍. മത്തായീസ് ബേക്കറിമുതല്‍ ഫ്ളോറ ടൂറിസ്റ്റ് ഹോംവരെ ഫോർ വീലർ പാർക്കിങ്. കക്കോടൻ പമ്ബിന് എതിർവശം പാർക്കിങ്. എംഇഎസ് ഹോസ്പിറ്റലിലേക്ക് പ്രവേശിക്കുന്നിടത്ത് നോ പാർക്കിങ്. അസംപ്ഷൻ ജങ്ഷൻമുതല്‍ വിനായക ജങ്ഷൻവരെ ഫോർ വീലർ പാർക്കിങ്.ലുലു ജങ്ഷൻമുതല്‍ കണ്ണങ്കണ്ടിവരെ റോഡിന് ഇടതുവശം നോപാർക്കിങ്. ഐഡിയല്‍ സ്കൂളിന് ഇരുവശത്തും റംമ്ബിള്‍ഡ് സ്ട്രിപ്സ് സ്ഥാപിക്കും. അനുവദനീയമായ സമയത്തില്‍ക്കൂടുതല്‍ വാഹനം പാർക്കുചെയ്താല്‍ നിയമനടപടിയെടുക്കും. കോട്ടക്കുന്ന് ബസ് സ്റ്റോപ്പ് മുന്നോട്ട് നീക്കിസ്ഥാപിക്കും. രാത്രി എട്ടിനുശേഷം കേയ്ക്ക് ഷോപ്പിന് മുൻവശം പാർക്കുചെയ്യുന്ന ഓട്ടോറിക്ഷകള്‍ ചുള്ളിയോട് റോഡിന് പുറകിലേക്ക് നീക്കി പാർക്കുചെയ്യണം