അമ്മയുടേയും മകളുടേയും സ്വപ്ന സാക്ഷാത്കാരത്തിന് വേദിയായി വള്ളിയൂർക്കാവ് ക്ഷേത്രം
മാനന്തവാടി: ധാരാളം പ്രഗത്ഭർക്ക്
കലാവതരണത്തിനുള്ള വേദിയൊരുക്കിയ
മാനന്തവാടി വള്ളിയൂർക്കാവ് ക്ഷേത്രം ഇത്തവണ
സാക്ഷ്യം വഹിച്ചത് ഏറെ വ്യത്യസ്തമായ ഒരു
കലാവിരുന്നിനായിരുന്നു. അറുപത് വയസ് പിന്നിട്ട
അധ്യാപിക സീറ്റ ജോസിൻ്റേയും, മകൾ റിയജോർജിന്റേയും ശാസ്ത്രീയ സംഗീത അരങ്ങേറ്റമാണ്
തികച്ചും വ്യത്യസ്‌തവും
മാതൃകാപരവുമായത്. സംസ്ഥാനത്തെ തന്നെ പ്രമുഖഇംഗ്ലീഷ് മീഡിയം സ്‌കൂളായ മാനന്തവാടി ഹിൽബ്ലൂംസിന്റെ പ്രിൻസിപ്പളായ സീറ്റ കഴിഞ്ഞ ഒരു
ദശകമായി ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നുണ്ട്.
തൃശ്ശൂർ സ്വദേശിയും സ്ക്കൂളിലെ സംഗീത
അധ്യാപകയുമായ വൃന്ദ സുരേഷിൻ്റെ കീഴിലായിരുന്നു
പരിശീലനം. സംഗീതത്തെ ഏറെ ഇഷ്ട്ടപ്പെടുന്ന
സീറ്റയുടെ കുടുംബത്തിൽ നിന്നും മകളും, ഇതേ
സക്കൂളിലെ അധ്യാപികയുമായ റിയയും ശാസ്ത്രീയ
സംഗീതം അഭ്യസിക്കാൻ താത്പ്പര്യംപ്രകടിപ്പിക്കുകയായിരുന്നുസ്ക്കൂളിൽ പാഠ്യ സിലബസിൽ കർണ്ണാടകസംഗീതംഉൾപ്പെടുത്തിയതും. സംഗീതത്തോടുള്ള താത്പര്യംഒന്ന് കൊണ്ട് മാത്രമായിരുന്നു. ഇവർക്ക് പൂർണപിന്തുണയുമായി സീറ്റയുടെ ഭർത്താവും സ്കൂൾമാനേജരുമായ ജോർജും രംഗത്തുണ്ട്.
തിരക്കുകളുടെയും മറ്റും പേരിൽ പല സ്വപ്‌നങ്ങളും
മാറ്റിവെക്കേണ്ടി വരുന്നവർക്ക് നിത്യ പരിശ്രമത്തിന്റെ
പാതയിലൂടെ ജീവിതാഭിലാഷം എങ്ങനെ
സ്വായത്തമാക്കാമെന്നതിൻ്റെഉത്തമഉദാഹരണമാണ്ഈ കുടുംബം.
ഒഴിവു സമയങ്ങളിലും, രാത്രിയിലുമെല്ലാമായിരുന്നു ഇവരുടെ സംഗീത പരിശീലനം . ശ്രീരാജ രാജേശ്വരി വർണ്ണത്തിൽ ആരംഭിച്ച കച്ചേരി മംഗളം പാടി അവസാനിപ്പിക്കുകയായിരുന്നു.
അമ്മയും മകളും ചേർന്ന് നടത്തിയ അരങ്ങേറ്റം ആസ്വാദകർക്കും വേറിട്ട അനുഭവമായി മാറി. ഗുരുവിന്റെ ആഗ്രഹമാണ് വള്ളിയൂർക്കാവ് ക്ഷേത്രത്തിൽ തന്നെ അരങ്ങേറ്റം കുറിക്കാൻ നിമിത്തമായ തെന്നും വിദ്യാർത്ഥികൾക്ക് സംഗീതത്തിൽ കൂടുതൽ പ്രചോദനം നൽകുന്നതിനായാണ് ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചതെന്നും സീറ്റ പറഞ്ഞു.
മറ്റ്കുടുംബാംഗങ്ങളും പൂർണ്ണ പിന്തുണയുമായി ഒപ്പം ഉണ്ടായിരുന്നു. പിന്നണിയിൽ ആലുവ ആർ രാജേഷ്, മൃദഗവും, ശരത്ത് എടത്തല വയലിനും, രാഹുൽ നായർ ഘടവും, ഗിരീഷ് മുഖർ ശംഖും, ഹരികൃഷ്ണൻ ഗഞ്ചിറയും വായിച്ചു