‘കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ നെതന്യാഹുവിന്റെ പുതിയ വീഡിയോ, കൂടെ രണ്ട് യുവതികളും; 90 സെക്കൻഡ് സംഭാഷണം പുറത്ത്
ടെൽ അവീവ്: ഇറാൻ്റെ ആക്രമണത്തിൽ
കൊല്ലപ്പെട്ടുവെന്ന സമൂഹമാധ്യമ
പ്രചാരണങ്ങൾക്ക് മറുപടിയായി പങ്കുവെച്ച
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ
നെതന്യാഹു വീഡിയോ എഐ ഡീപ് ഫേക്ക്
ആണെന്ന വാദങ്ങൾക്കിടെ പുതിയ
വീഡിയോ പുറത്ത്. സൈനിക വേഷത്തിലും
അല്ലാതെയും ഉള്ള സ്ത്രീകളോട്
നെതന്യാഹു ചിരിച്ചുകൊണ്ട്
സംസാരിക്കുന്ന സ്വന്തം വീഡിയോഔദ്യോഗിക അക്കൗണ്ടിലൂടെ പങ്കുവച്ച്
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ
ഔതന്യാഹു. തന്റെ
ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും, മുൻപ് പ്രചരിച്ച കോഫി
ഷോപ്പ് വീഡിയോ ഡീപ്പ് ഫേക്ക് ആണെന്ന
വാദങ്ങൾക്കും ഇടയിലാണ് നെതന്യാഹു 90സെക്കൻഡ് ദൈർഘ്യമുള്ള പുതിയ
വീഡിയോ പങ്കുവച്ചത്.
നെതന്യാഹു ഉദ്യോഗസ്ഥരോടും സുഹൃത്തുക്കളോടും സംസാരിക്കുന്നതാണ് വീഡിയോ. കുന്നുകളും പ്രകൃതിഭംഗിയുള്ള സ്ഥലങ്ങളും പശ്ചാത്തലമായുള്ള വീഡിയോയിൽ സൈനിക വേഷത്തിലും അല്ലാതെയും ഉള്ള സ്ത്രീകളോടും, ഇസ്രയേലി പൗരന്മാരോടും നെതന്യാഹു ചിരിച്ചുകൊണ്ട് സംസാരിക്കുന്നുണ്ട്. ‘നിർദേശങ്ങൾ പാലിക്കൂ, ഒരുമിച്ചു വിജയിക്കാം’ എന്നാണ് വിഡിയോയ്ക്കൊപ്പം നൽകിയിരിക്കുന്ന – അടിക്കുറിപ്പിൽ പറയുന്നത്. ബെന്യാമിൻ നെതന്യാഹുവിൻ്റെ 6 വിരലുകളുള്ള എഐ വിഡിയോ പ്രചരിച്ചതിനു പിന്നാലെ അദ്ദേഹം ജീവനോടെയില്ലെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇസ്രയേൽ ആ വാർത്തകൾ നിഷേധിക്കുകയും പിന്നാലെ കോഫി ഷോപ്പിൽ നിന്ന് ചായകുടിക്കുന്ന നെതന്യാഹുവിൻ്റെ മറ്റൊരു വിഡിയോ പുറത്തു വിടുകയും ചെയ്തിരുന്നു
ജെറുസലേമിലെ ഒരു കഫേയിൽ ഇരുന്ന് കാപ്പി കുടിക്കുന്ന വീഡിയോ നെതന്യാഹുവിന്റെ ടെലിഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തുവന്നത്. താൻ മരിച്ചെന്ന വാർത്തകളെ പരിഹാസരൂപേണയാണ് വീഡിയോയിൽ നെതന്യാഹു നേരിടുന്നത്. ഇദ്ദേഹം തൻഫെ സഹായിയുമായി സംസാരിക്കുന്നതും കാപ്പി കുടിക്കുന്നതും വീഡിയോയിലുണ്ട്. കാപ്പിക്ക് വേണ്ടി മരിക്കാൻ തയ്യാറാണെന്ന് ഹീബ്രു ഭാഷയിൽ അദ്ദേഹം വാർത്തകളെ കളിയാക്കിക്കൊണ്ട് പറഞ്ഞു. തന്റെ വിരലുകൾ എണ്ണിനോക്കാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിച്ചുകൊണ്ട് അദ്ദേഹം തന്റെ്റെ കൈകൾ ക്യാമറയ്ക്ക് മുന്നിൽ ഉയർത്തിക്കാട്ടി.
