Feature NewsNewsPopular NewsRecent Newsഇന്ത്യ

പലിശ നിരക്കിൽ മാറ്റമില്ല; റിപ്പോ നിരക്ക് 5.50ശതമാനമായി തുടരും

റിപ്പോ നിരക്ക് മാറ്റാതെ 5.50 ശതമാനത്തിൽ തന്നെ നിലനിർത്തി റിസർവ് ബാങ്ക്. റിസർവ് ബാങ്ക് പണനയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ട്രംപിന്റെ താരിഫ് ഭീഷണി നിലനിൽക്കുന്നുവെങ്കിലും തത്ക്കാലത്തേക്ക് റിപ്പോ നിരക്കിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്ന് യോഗത്തിനുശേഷം ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.

ഇന്നലെ രൂപയുടെ മൂല്യത്തിൽ 16 പൈസയുടെ ഇടിവുണ്ടായെങ്കിലും നിഷ്‌പക്ഷ നിലപാട് തുടരാമെന്ന് ആറംഗ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങൾ പഠിച്ച ശേഷം നിരക്കിളവ് ആലോചിക്കുമെന്ന് സഞ്ജയ് മൽഹോത്ര പറഞ്ഞു. 2026 സാമ്പത്തിക വർഷത്തിലെ സിപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സംബന്ധിച്ച ആർബിഐയുടെ കണക്കുകൂട്ടൽ മുൻപ് 3.7 ശതമാനമെന്നായിരുന്നെങ്കിൽ പിന്നീട് ഇത് 3.1 ശതമാനമായി കുറച്ചിരുന്നു. ആഗോള വ്യാപാരത്തിൽ പലവിധി വെല്ലുവിളികൾ തുടരുന്നതായാണ് പണനയ കമ്മിറ്റിയുടെ വിലയിരുത്തൽ.

ട്രംപിന്റെ താരിഫ് ഭീഷണിയാണ് പ്രധാന വെല്ലുവിളിയായി നിൽക്കുന്നത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഒരു പരിധിവരെ കുറയ്ക്കാനായി. ജൂൺ, ജൂലൈ മാസങ്ങളിലെ സാമ്പത്തിക പ്രവർത്തനങ്ങൾ സ്ഥിരത കൈവരിച്ചുവെന്നാണ് പണനയ കമ്മിറ്റിയുടെ വിലയിരുത്തൽ. റിപ്പോ നിരക്കുകളിൽ മാറ്റമില്ലാത്ത പശ്ചാത്തലത്തിൽ വീട്, വാഹന, വ്യക്തിഗത വായ്‌പകളുടെ പലിശ നിരക്കുകൾ ഉയരുമോ എന്ന ആശങ്ക തത്ക്കാലം വേണ്ട.

Leave a Reply

Your email address will not be published. Required fields are marked *