ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തൽ: നാലംഗസമിതി ഇന്ന് അന്വേഷണം ആരംഭിക്കും
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണങ്ങളുടെ ക്ഷാമത്തെപ്പറ്റി ഡോ ഹാരിസ് ചിറക്കലിൻ്റെ വെളിപ്പെടുത്തലിലുള്ള അന്വേഷണം ഇന്ന് മുതൽ ആരംഭിക്കും. ഇന്നലെയാണ് അന്വേഷണ സമിതിയെ നിയോഗിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കിയത്. ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളജിലെ ഡോക്‌ടർമാരുടെ നാലംഗ അന്വേഷണ സമിതിയെ നിയോഗിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. സമിതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ ആരുമില്ല.
സമൂഹമാധ്യമങ്ങളിൽ ഡോ ഹാരിസ് നടത്തിയ പോസ്റ്റും മാധ്യമങ്ങളിൽ നൽകിയ പ്രതികരണങ്ങളും കണക്കിലെടുത്താണ് പരിശോധനക്ക് വിദഗ്‌ധസമിതിക്ക് രൂപം നൽകിയത്. ആലപ്പൂഴ മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ ബി.പത്മകുമാർ, കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ടി.കെ ജയകുമാർ, ആലപ്പുഴ മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ എസ്. ഗോമതി, കോട്ടയം യൂറളജി വിഭാഗം മേധാവി ഡോ രാജീവൻ അമ്പലത്തറക്കൽ എന്നിവരാണ് അന്വേഷണ സമിതിയിലുള്ളത്