ഏത് വസ്ത്രം ധരിച്ചും സൂംബ ഡാൻസ് ചെയ്യാം വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സൂംബയ്ക്കെതിരായ വിമർശനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ്. രേഖാമൂലം പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും ഇന്നലെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സൂംബ നടന്നുവെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിനുവേണ്ടി മാത്രമാണ് പരിപാടി നടത്തുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അതിനെ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കുന്നത് ശരിയല്ല. ഏത് വസ്ത്രം ധരിച്ചും സൂംബ ചെയ്യാം എന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
ഹരിക്കെതിരെ സ്‌കൂളിൽ സൂബാ ഡാൻസ് കളിക്കണമെന്ന നിർദേശത്തിനെതിരെ വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻന്റെ ജനറൽ സെക്രട്ടറി ടി കെ അഷറഫ് രംഗത്തെത്തിയിരുന്നു. ആൺ-പെൺ കൂടിക്കലർന്ന് അൽപവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്ന സംസ്കാരം പഠിക്കാൻ വേണ്ടിയല്ല മകനെ സ്കൂളിൽ അയക്കുന്നതെന്ന് അഷറഫ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
വിദ്യാർത്ഥികളിൽ ശാരീരിക ക്ഷമതയും മാനസികാരോഗ്യവും ഉറപ്പാക്കാനായിരുന്നു സ്കൂളുകളിൽ സൂംബ ഡാൻസ് പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഴുവൻ കുട്ടികളെയും സ്‌കൂളുകളിൽ സൂംബ ഡാൻസ് ചെയ്യിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭഗമായാണ് സൂംബ ഡാൻസ് പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തിയത്.