Feature NewsNewsPopular NewsRecent Newsവയനാട്

വന്യമൃഗ ശല്യം രൂക്ഷം; കൃഷിയിടങ്ങളിലെ കാട് നീക്കം ചെയ്യണം: ജനകീയ സമിതി

മാനന്തവാടി: മാനന്തവാടി നഗരസഭ പരിധിയിലെ ചെറൂർ, ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ സ്ഥലം വാങ്ങിയിട്ട് വർഷങ്ങളായി കൃഷി ചെയ്യാതെ കൃഷിയിടങ്ങൾ വനത്തിന് തുല്യമായി മാറി കൊണ്ടിരിക്കുകയും വന്യമൃഗശല്യം രൂക്ഷമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുള്ള നിരവധി പേർ സ്ഥലം വാങ്ങിയിട്ട് പോയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രദേശത്തേക്ക് എത്തുന്നില്ല. ഇത്തരം ഭൂമികൾ കാടുകൾ കയറി വന്യജീവികളുടെ കേന്ദ്രമായി മാറുകയാണ്. ഇത് കൊണ്ട് ഇവിടെ വന്യ ജീവി ശല്യം രൂക്ഷമാണ്. ആന, മാൻ, കുരങ്ങ്, കടുവ, പന്നി മയിൽ എന്നിവ പ്രദേശത്ത് പകൽ സമയത്ത് പോലും കൃഷിയിടങ്ങളിൽ എത്തിക്കൃഷി നശിപ്പിക്കുന്നത് നിത്യസംഭവമാണ്. നശിപ്പിക്കുന്ന കൃഷിക്ക് അർഹതപ്പെട്ട നഷ്‌ടപരിഹാരവും യഥാസമയം ലഭിക്കുന്നില്ല. കാട് മുടിയതോട്ടങ്ങൾ ഉടമകൾ കാട് നീക്കുന്നതിന് തയ്യാറക്കുന്നില്ലങ്കിൽ ജില്ലാ കളക്ടർക്ക് ഉൾപ്പെട പരാതി നൽകും നടപടിയില്ലങ്കിൽ ഭൂമിയിലെ കാടുകൾ ജനകീയ സമരസമതി നീക്കം ചെയ്‌ത്‌ ഭുരഹിതരായവരെ ഭൂമിയിൽ കുടിൽ കെട്ടിതമാസിപ്പിക്കുമെന്ന് ജനകീയ സമതി യോഗം മുന്നറിയിപ്പ് നൽകി.

കാട് മുടി കിടക്കുന്ന തോട്ടങ്ങളുടെ സമീപത്തെ പറമ്പുകളിൽ കൃഷിപണിയെടുക്കുന്നത് ജീവൻ പണയം വെച്ചാണ്. എതു സമയത്തും വന്യജീവികൾ ആക്രമിക്കുമെന്ന സ്ഥിതിയാണ്. വർഷങ്ങൾ മുസ് കടുവ ഭീതി പടർത്തിയ സ്ഥലമാണിത്. പ്രദേശത്തെ കർഷകരുടെയും നാട്ടുകാരുടെ നേതൃത്വത്തിലാണ് ജനകീയ സമതി രൂപികരിച്ചത്. ചെയർമാനായി എൻ.കെ കുര്യനെയും കൺവീനറായി ലീജിഷ് നാരായണനെയും തെരഞ്ഞെടുത്തു. ഇ.ജെ ബാബു, സി.ജെ അബ്രഹാം, സണ്ണി കാവിഞ്ചിക്കൽ, ഇ.വി ബാബു എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *