Event More NewsFeature NewsNewsPoliticsPopular News

സുപ്രീം കോടതിയിലേക്ക് മൂന്ന് പുതിയ ജഡ്ജിമാർ

ന്യൂഡൽഹി: കർണാടക, ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും ബോംബെ ഹൈക്കോടതി ജഡ്‌ജിയുമടക്കം മൂന്ന് ഹൈക്കോടതി ജഡ്ജിമാർ സുപ്രീം കോടതി ജഡ്‌ജിമാരായി സത്യപ്രതിജ്ഞ ചെയ്തു. ജസ്റ്റിസ് എൻ.വി. അഞ്ജരിയ, ജസ്റ്റിസ് വിജയ് ബിഷ്ണോയ്, ജസ്റ്റിസ് എ.എസ്. ചന്ദൂർക്കർ എന്നിവരാണ് പുതിയതായി സുപ്രീം കോടതിയിൽ ചുമതലയേറ്റത്. ഇതോടെ സുപ്രീം കോടതിയിലെ ജഡ്‌ജിമാരുടെ എണ്ണം 34 ആയി ഉയർന്നു.

നിയമന നടപടിക്രമങ്ങൾ

മെയ് 26-ന് ചേർന്ന സുപ്രീം കോടതി കൊളീജിയം യോഗമാണ് ഈ മൂന്ന് ജഡ്‌ജിമാരെ സുപ്രീം കോടതിയിലേക്ക് ഉയർത്താൻ ശുപാർശ ചെയ്തത്. ചീഫ് ജസ്റ്റിസ് ബി. ആർ. ഗവായിയുടെ നേതൃത്വത്തിലുള്ള കൊളീജിയം ഏകകണ്‌ഠമായാണ് ഈ തീരുമാനം കൈക്കൊണ്ടത്. മെയ് 29-ന് കേന്ദ്രസർക്കാർ ഈ നിയമനങ്ങൾക്ക് അംഗീകാരം നൽകുകയായിരുന്നു.

പുതിയ ജഡ്‌ജിമാരുടെ വിവരങ്ങൾ

ജസ്റ്റിസ് എൻ.വി. അഞ്ജരിയ: 1988 ഓഗസ്റ്റിൽ

ഗുജറാത്ത് ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 2011 നവംബർ 21-ന് ഗുജറാത്ത് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്‌ജിയായും 2013 സെപ്റ്റംബർ 6-ന് സ്ഥിരം ജഡ്‌ജിയായും നിയമിതനായി. 2024 ഫെബ്രുവരി 25-നാണ് അദ്ദേഹം കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തത്

ജസ്റ്റിസ് വിജയ് ബിഷ്‌ണോയ്: 1989 ജൂലൈ 8-ന് അഭിഭാഷകനായി എൻറോൾ ചെയ്‌തു. രാജസ്ഥാൻ ഹൈക്കോടതിയിലും ജോധ്‌പൂരിലെ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലുമായിരുന്നു പ്രാക്ടീസ്. 2013 ജനുവരി 8-ന് രാജസ്ഥാൻ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്‌ജിയായും 2015 ജനുവരി 7-ന് സ്ഥിരം ജഡ്‌ജിയായും നിയമനം ലഭിച്ചു. 2024 ഫെബ്രുവരി 5-ന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു.

ജസ്റ്റിസ് എ.എസ്. ചന്ദൂർക്കർ: 1988 ജൂലൈയിൽ അഭിഭാഷകനായി എൻറോൾ ചെയ്ത അദ്ദേഹം മുംബൈയിൽ പ്രാക്‌ടീസ് ആരംഭിച്ചു. 1992-ൽ നാഗ്‌പൂരിലേക്ക് പ്രാക്‌ടീസ് മാറ്റിയ അദ്ദേഹം 2013 ജൂൺ 21-ന് ബോംബെ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്‌ജിയായി നിയമിതനായി.

Leave a Reply

Your email address will not be published. Required fields are marked *