ശ്രീധരന്റെ മരണം:നഷ്ട്ടപരിഹാരം ലഭിച്ചില്ലെന്ന് കുടുംബം
മാനന്തവാടി: പോലീസ് വാഹനമിടിച്ച് മരണപ്പെട്ട തന്റെ ഭർത്താവ് ശ്രീധരന് പ്രഖ്യാപിച്ച ആനൂകൂല്യങ്ങൾ ഒന്നും ഇതുവരെയായും ലഭിച്ചില്ലെന്ന് ഭാര്യ ആറാട്ടുതറ സ്വദേശി തോട്ടുങ്കൽ ലീല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു, മാർച്ച് 12 നാണ് വള്ളിയൂർക്കാവ് ജഗ്ഷനിൽ വെച്ച്, അശ്രദ്ധമായി ഓടിച്ച പോലീസ് വാഹനം ഇടിച്ച് ഭർത്താവ് മരണപ്പെട്ടത്. താൻ ഹൃദ്രോഗിയും, വൃക്കരോഗിയുമാണെന്നും പലവിധ അസുഖങ്ങളാൽ ചികിത്സയിലാണെന്നും ചികിത്സ സംബന്ധമായകാര്യങ്ങൾക്കും,നിത്യ ചിലവുകൾക്കും ഭർത്താവായ ശ്രീധരന്റെ വരുമാനമായിരുന്നു. 63 വയസ്സായ തന്റെ ഏക ആശ്രയമെന്നും അവർ പറഞ്ഞു.
ഭർത്താവിന്റെ മരണശേഷം ചിലവിനും ചികിത്സക്കും യാതൊരു ഗതിയുമില്ലാതെ വളരെയെറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ്, പോലീസ് ജീപ്പ് ്രൈഡവറുടെ നിരുത്തരവാദിത്തപരമായരെഡവിംഗ് മൂലമാണ് ഭർത്താവ് മരിക്കാനിടയായതെന്നും, താൻ നിരാലമ്പയായതെന്നും. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. വീട് സന്ദർശിച്ച മന്ത്രി ഒ ആർ കേളു താത്ക്കാലിക ആശ്വാസമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഒരു ലക്ഷം രൂപ അനുവദിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും അതും പാലിക്കപ്പെട്ടില്ലെന്ന് മക്കളായ ടി എസ് ഷീബയും, ടി എസ് റീനയും ആരോപിച്ചു.