എസ്എസ്എൽസിക്കാർക്കാകെമികവ്പത്രംസമ്മാനിച്ച കേരളത്തിലെ ആദ്യജില്ലാഡിവിഷൻ എന്നപേര് വെള്ളമുണ്ടക്ക് സ്വന്തം
വെള്ളമുണ്ട:വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ പരിധിയിൽ
2024-25 വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും മികവ്പത്രം നൽകി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അനുമോദിച്ചു.
ജി.എച്ച്.എസ് വാരാമ്പറ്റ, ജി.എച്ച്.എസ് പുളിഞ്ഞാൽ, ജി.എച്ച്.എസ് തരുവണ, ജിഎംഎച്ച്എസ്എസ് വെള്ളമുണ്ട എന്നീ നാല് സ്കൂളിലായി പരീക്ഷ എഴുതിയ 542 പേർക്കും ഡിവിഷന്റെപത്രം കൈമാറി.
വെള്ളമുണ്ട ഡിവിഷന്റെ
ചരിത്രത്തിൽ ആദ്യമായാണ് ഇത്രയേറെ പേർ
ഉപരിപഠന യോഗ്യത നേടുന്നത്.
നാല് സ്കൂളിനും സ്കൂൾ അധികൃതർക്കും ജില്ലാഡിവിഷന്റെ ഔദ്യോഗിക ഗ്രാമാദരപത്രവും നൽകി.
ഡിവിഷൻതല മികവ്പത്ര വിതരണോദ്ഘാടനം തരുവണ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ഡിവിഷൻ മെമ്പർ കൂടിയായ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
പി.ടി.എ പ്രസിഡന്റ് നജുമുദ്ധീൻ കെ.സി.കെ അധ്യക്ഷത വഹിച്ചു.
വെള്ളമുണ്ട ഗ്രാമപഞ്ചായ ത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ മുഖ്യഅതിഥിയായിരുന്നു.
പ്രിൻസിപ്പൽ ജെസ്സി എം.ജെ, എച്ച്. എം നിർമല ജോസഫ്, പ്രദീകുമാർ എം, അശോകൻ സി, റഷീദ് എം, ശ്രീജ എം തുടങ്ങിയവർ പ്രസംഗിച്ചു.
നൂറുമേനി തിളക്കം കരസ്ഥമാക്കിയ തരുവണ, വാരാമ്പറ്റ, പുളിഞ്ഞാൽ സ്കൂൾ അധികൃതർക്കും പി. ടി. എ പ്രസിഡന്റ് മാർക്കും സവിശേഷ ഉപഹാരവും ക്രമീകരിച്ചു നൽകി.