കോൺഗ്രസ് നേതാക്കൾക്കെിരെ പ്രകോപിതരായി എൻ.എം വിജയന്റെകുടുംബം
സുൽത്താൻ ബത്തേരി : ഐ സി ബാലകൃഷ്ണൻ എം എൽ എക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരെ ആത്മഹത്യ ചെയ്ത ഡി സി സി ട്രഷറർ എൻ എം വിജയന്റെ കുടുംബം. നേതാക്കൾ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് മകൻ വിജേഷും മരുമകൾ പത്മജയും ആരോപിച്ചു. പണം നൽകാനുള്ളവർ നിരന്തരം വീട്ടിലെത്തുകയാണ്. ഇക്കാര്യങ്ങളെല്ലാം ഇന്നലെ സുൽത്താൻ ബത്തേരി ഗജയിൽ വന്യജീവിസങ്കേതത്തിന് അനുവദിച്ച അനിമിൽ ആംബുലൻസ് കൈമാറെനെത്തുന്ന പ്രിയങ്കഗാന്ധി എം പിയെ കണ്ട് ബോധിപ്പിക്കാനും നിവേദനം നൽകാനുമായിരുന്നു ഇരുവരും എത്തിയത്. ഇക്കാര്യം എം പിയുടെ പിഎയോട് ബോധ്യപെടുത്തിയിരുന്നു. പരിപാടി നടക്കുന്ന ഗജഓഫീസ് പരിസരത്തേക്ക് മരുമകൾ പത്മജയെ, എം പിയെ കാണാൻ അവസരമൊരുക്കാമെന്ന ഉറപ്പിൽ കൊണ്ടുവരുകയും ചെയ്തു. എന്നാൽ പരിപാടി കഴിഞ്ഞ് പ്രിയങ്ക ഗാന്ധി എം പി മടങ്ങിയതോടെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കാൻ സാധിക്കാതെ വന്നതോടെയാണ് എം എൽ എക്കും നോതാക്കൾക്കുമെതിരെ കുടുംബം പ്രകോപിതരായത്. എൻ എം വിജയന്റെ മരണത്തിനു ശേഷം വീട്ടിലെത്തിയ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ വിജയന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ പത്ത് ലക്ഷം രൂപമാത്രമാണ് ഇതുവരെ നൽകിയതെന്നുമാണ് കുടംബം ആരോപിക്കുന്നത്. രണ്ടര കോടി രൂപയുടെ ബാധ്യതയുണ്ടെന്നും പത്ത് ലക്ഷംകൊണ്ട് എന്തുചെയ്യാനാകുമെന്നുമാണ് കുടുംബത്തിന്റെ ചോദ്യം. ഇനിയും നീതി ലഭിക്കുന്നില്ലെങ്കിൽ നേതാക്കളുമായി ബന്ധപ്പെട്ട സാമ്പത്തികമായ പ്രശ്‌നങ്ങൾ പുറത്തുപറയും. നിലവിൽ തങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണെന്നും തങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദി സ്ഥലം എം എൽ എ ഐ സി ബാലകൃഷ്ണൻ ആയിരിക്കുമെന്നും കുടുംബം പറഞ്ഞു.