യുവ ഡോക്ടർമാരുടെ സ്മരണകൾക്ക് പത്താണ്ട്
കേളകം: നേപ്പാൾ ഭൂകമ്പദുരന്തത്തിൽ വിടപറഞ്ഞ യുവ ഡോക്ടർമാരുടെ സ്‌മരണകൾക്ക് പത്താ ണ്ട്. കണിച്ചാർ കുണ്ടേരി സ്വദേശി ഡോ. ദീപക് കെ. തോമസും കാസകോട് ആനബാഗിലു സ്വദേശി ഡോ. ഇർഷാദുമാണ് പത്തു വർഷം മുമ്പുണ്ടായ നേപ്പാൾ ഭൂകമ്പത്തിൽ മരിച്ചത്.
ദീപക് കെ. തോമസ്, ഇർഷാദ് 2015 ഏപ്രിൽ 25നാണ് നേപ്പാളിലെ കാഠ്‌മണ്ഡുവിലുണ്ടായ ദുരന്തത്തിൽ കേളകം കുണ്ടേരിയിലെ കളപ്പുരക്കൽ തോമസ് -മോളി ദമ്പതികളുടെ ഏക മകൻ വയനാട് എടവക പി.എച്ച്.സിയിലെ ഡോ. ദീപക് കെ. തോമസ്, കാസർകോട് ആനബാഗിലു സ്വദേശി എ.എൻ. ഷംസുദ്ദീൻ്റയും എൻ.എ. ആസിയയുടെയും മകനും മാനന്തവാടി ജില്ല ആശുപത്രിയിലെ ഡോക്ടറുമായിരുന്ന എ.എ സ്. ഇർഷാദ് എന്നിവർ മരിച്ചത്. ഇവരൊടാപ്പമുണ്ടായിരുന്ന വടകര സ്വദേശി ഡോ. അബിൻ സൂരി ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
വിനോദയാത്രക്കായി നേപ്പാളിലെത്തിയതായിരുന്നു ഇവർ. ഇവർ താമസിച്ചിരുന്ന കാഠ്‌മണ്ഡുവിലെ ഹോട്ടൽ ഭൂകമ്പത്തെ തുടർന്ന് തകർന്നായിരുന്നു ദുരന്തം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ 51-ാം ബാച്ചിലെ താരങ്ങളായിരുന്ന ഇരുവരും ബിരുദാനന്തര ബിരുദത്തിന് ചേരാനിരിക്കെയാണ് വിധി തട്ടിയെടുത്തത്. ഡോ. ദീപക് കെ. തോമസിൻ്റെ ഓർമദിനമായ വെള്ളിയാഴ്ച രാവിലെ എട്ടിന് കണിച്ചാർ സെന്റ് ജോർജ് ദേവാലയത്തിൽ പ്രത്യേക പ്രാർഥന കൂട്ടായ്മ നടക്കും.