ഇനി ട്രെയിനിറങ്ങി വണ്ടി അന്വേഷിച്ച് നടക്കേണ്ട, റെയിൽവേ സ്റ്റേഷനുകളിൽ വരുന്നൂ ഇ-സ്കൂട്ടർ..
ട്രെയിനിൽ വന്നിറങ്ങി ലക്ഷ്യസ്ഥാനത്തു പോയി വരാൻ ഇനി മറ്റു വാഹനങ്ങൾക്കായി കാത്തിരിക്കേണ്ട. ഇനി കാസർകോട് മുതൽ പൊള്ളാച്ചി വരെയുള്ള 15 സ്റ്റേഷനുകളിൽ റെയിൽവേ ഇലക്ട്രിക് ഇരുചക്രവാഹനം വാടകയ്ക്ക് നൽകും. മംഗളൂരുവിൽ കരാർ നൽകി.
കോഴിക്കോട്, എറണാകുളം ടൗൺ തുടങ്ങിയ വലിയ റെയിൽവേ സ്റ്റേഷനുകളും ഫറൂഖ്, പരപ്പനങ്ങാടി പോലെ ചെറിയ സ്റ്റേഷനുകളിലും ഇലക്ട്രിക് ഇരുചക്രവാഹനമെത്തും. മണിക്കൂർ-ദിവസ വാടകയ്ക്കാണ് വാഹനം നൽകുക. അവ സൂക്ഷിക്കാനുള്ള സ്ഥലം റെയിൽവേ നൽകും.
കോഴിക്കോട് ഉൾപ്പെടെ വലിയ സ്റ്റേഷനുകൾക്കു പുറമെ ഫറൂഖ്, പരപ്പനങ്ങാടി പോലെ ചെറിയ സ്റ്റേഷനുകളിലും ഇലക്ട്രിക് ഇരുചക്രവാഹനമെത്തും. മണിക്കൂർ-ദിവസ വാടകയ്ക്കാണ് വാഹനം നൽകുക. അവ സൂക്ഷിക്കാനുള്ള സ്ഥലം റെയിൽവേ നൽകും.
കരാറുകാരാണ് സംരംഭം ഒരുക്കേണ്ടത്. വാഹനം എടുക്കാനെത്തുന്നവരുടെ ആധാർകാർഡ്, ലൈസൻസുൾപ്പെടെയുള്ള രേഖകളുടെ പരിശോധനയുണ്ടാകും. തിരുവനന്തപുരം ഡിവിഷനിൽ എറണാകുളം, തിരുവനന്തപുരം ഉൾപ്പെടെ വലിയ സ്റ്റേഷനുകളിൽ ബൈക്ക് വാടകയ്ക്ക് നൽകുന്നുണ്ട്.
ഹെൽമറ്റുകളും ഇതിനോടൊപ്പം നൽകും. വേഗപരിധി, ജിയോഫെൻസിങ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളോടെയാണ് പദ്ധതി വരുന്നത്. 24 മണിക്കൂറും പ്രവർത്തന ക്ഷമമായിരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
ഇ-സ്കൂട്ടറുകൾ വരുന്ന സ്റ്റേഷനുകൾ:
പൊള്ളാച്ചി, ഒറ്റപ്പാലം, നിലമ്പൂർ, കോഴിക്കോട്, തിരൂർ, ഫറൂഖ്, പരപ്പനങ്ങാടി, വടകര, മാഹി, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട്, മംഗളൂരു ജങ്ഷൻ, എറണാകുളം ടൗൺ