വിസ്‌മയ കേസ്; കിരൺ കുമാറിന്റെ ശിക്ഷാവിധി റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും
ഡൽഹി: വിസ്‌മയ കേസിൽ ഭർത്താവും കേസിലെ ഒന്നാംപ്രതിയുമായ കിരൺകുമാറിന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കിരൺ കുമാർ സുപ്രീം കോടതിയിൽ ഹർജി നൽകിയത്
അതേസമയം വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ നൽകിയ ഹർജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഹർജിയിൽ സംസ്ഥാന സർക്കാർ മറുപടി നൽകിയേക്കും.
ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്നും വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ലെന്നുമാണ് ഹർജിയിൽ കിരൺ കുമാർ പറയുന്നത്. മാധ്യമ വിചാരണ കാരണമാണ് ശിക്ഷിക്കപ്പെട്ടത്. ഏകപക്ഷീയവും നീതിവിരുദ്ധവുമാണ് വിചാരണക്കോടതിയുടെ വിധി. തനിക്കെതിരെ തെളിവുകളില്ല. രേഖകളുമില്ല. മരണവുമായി നേരിട്ട് ബന്ധിപ്പിക്കാൻ ഒരു കണ്ണിയുമില്ലെന്നുമാണ് കിരൺ കുമാറിന്റെ ഹർജിയിലെ വാദം.
തെറ്റായ വിചാരണയുടെ അടിസ്ഥാനത്തിൽ പത്ത് വർഷത്തേക്ക് ശിക്ഷിച്ചു. ഇതിനകം നാല് വർഷത്തെ ജയിൽ ശിക്ഷ പൂർത്തിയായി എന്നുമാണ് കേസിലെ പ്രതി കിരൺ കുമാറിന്റെ വാദം. 2021 ജൂൺ 21 നാണ് വിസ്‌മയയെ അമ്പല ത്തും ഭാഗത്തെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നില യിൽ കണ്ടെത്തിയത്.