200 കടന്ന് റബർ വില; കർഷക ർക്ക് ആശ്വാസം
കേളകം (കണ്ണൂർ): റബർ വില വീണ്ടും 200 കടന്നു. മ ലയോര മേഖലയിലെ ശക്തമായ വേനൽ മഴയും കൂടി അനുകൂലമായതോടെ നിർത്തിവെച്ച തോട്ടങ്ങ ളിലും ടാപ്പിങ് പുനരാരംഭിക്കാൻ തുടങ്ങി. വിപണിയി ൽ റബർ ആർ.എസ്.എസ്-നാലിന് കിലോയ്ക്ക് 202 രൂപ കടന്നു. വരും ദിവസങ്ങളിലും മഴ കിട്ടുകയും ടാ പ്പിങ് ഉഷാറാവുകയും ചെയ്‌താൽ സ്ഥിതി മാറും. വി ല ഉയർന്നിട്ടും ഉത്പാദനം ഏറെക്കുറെ നിലച്ച അവ സ്ഥയിലാണിപ്പോൾ. വേനൽ ശക്തമായതോടെ ഭൂരി ഭാഗം കർഷകരും ടാപ്പിങ് നിർത്തിവെച്ചിരുന്നു.
മലയോര മേഖലയിൽ ഒന്നിടവിട്ട് വേനൽ മഴ ലഭിച്ച സാഹചര്യത്തിൽ കർഷകരിൽപലരും ടാപ്പിങ് പുന രാരംഭിക്കാനുള്ള ആലോചനയിലാണ്. എന്നാൽ റ ബറിൻറെ മഴക്കാല സംരക്ഷണത്തിനുള്ള സാമഗ്രിക ളുടെ വിൽപ്പനക്കുവേണ്ടി വില ഉയർത്തുന്നതാണെ ന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ജനുവരി, ഫെ ബ്രുവരി മാസങ്ങളിലെ റബർ സൂക്ഷിച്ചുവെച്ചിരുന്ന കർഷകർ മാത്രമാണ് ഇപ്പോൾ റബർ വിൽക്കുന്നത്. ഒട്ടുപാൽ വിലയും ഇത്തവണ താഴാതെ നിൽക്കുക യാണ്. ഏഴു മാസം മുമ്പാണു റബർ വില 255 രൂപ യെന്ന റെക്കോർഡിലെത്തിയത്.
2011 ഏപ്രിൽ അഞ്ചിലെ 243 രൂപയായിരുന്നു അതു വരെയുള്ള റെക്കോർഡ് വില. കഴിഞ്ഞ ആഗസ്റ്റ് ഒമ്പ തിനാണ് ഈ റെക്കോർഡ് തകർത്ത് വില 255 രൂപ യിലെത്തിയത്. ആഴ്‌ചകളായി കിലോയ്ക്ക് 190-192 എന്ന നിലയിലായിരുന്ന വില രണ്ടാഴ്‌ച മുമ്പാണ് ചലി ച്ചുതുടങ്ങിയത്. ശനിയാഴ്‌ച വിപണിയിൽ 202 രൂപ ക്കായിരുന്നു കച്ചവടം. ചിലയിടങ്ങളിൽ 200 രൂപ ക്കും വ്യാപാരികൾ റബർ വാങ്ങി. ശനിയാഴ്‌ച റബർ ബോർഡും ആർ.എസ്.എസ് നാല് ഗ്രേഡിന് 202 രൂപ യാണ് പ്രഖ്യാപിച്ചത്.